എന്റെ ബ്ലോഗ് പട്ടിക

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ദൂരകാഴ്ച്ചയുടെ ഒരു പ്രശ്നം.



ഞങ്ങളുടെ നാട്ടില്‍ ഒരു ലത്തീഫ് ഉണ്ട്. പലകാര്യങ്ങളിലും വളരെ മിടുക്കന്‍ . നാട്ടുകാര്‍ക് ഒരു ഉപകാരി. തെങ്ങ് കവുങ്ങ് ഒക്കെ കയറലാണ് പ്രധാന ജോബ്‌ . കിണറ്റില്‍ ഇറങ്ങാനും വീണു പോയ കിണ്ടി ബക്കറ്റ്‌ കുടം ഒക്കെ എടുക്കുന്നതില്‍ വളരെ വിദഗ്ദന്‍ . 
ആള്‍ സൈക്കിള്‍ സവാരി പഠിച്ചത് കുറച്ചു താമസിച്ചാണ്., പല കാരണങ്ങളാലും അത് ഒരു 18-20 വയസ് വരെ നീണ്ടു പോയി എന്നെ ഉള്ളു. അല്ലാതെ ചിലരുടെ വിവാഹം നടക്കാത്ത പോലെ എന്ന് കരുതിയാല്‍ ..ഛെ .. അങ്ങനെ അല്ല.. ലത്തീഫ് ന്റെ കവുങ്ങ് കയറ്റം ഒരു കല ആണ്. കവുങ്ങുകള്‍ നിര നിര ആയി നില്‍ക്കുന്ന പറമ്പിന്റെ ഒരു മൂലക്കുള്ള ഒരു കവുങ്ങില്‍ കയറിയാല്‍ അത് ആട്ടി ആട്ടി അടുത്ത കവുങ്ങിലേക്ക് പടര്‍ന്നു കയറും.അതില്‍ നിന്നും അടുത്ത കവുങ്ങില്‍ . അണ്ണാന്‍ കയറുന്ന പോലെ ഉള്ള ഈ കയറ്റവും പടര്‍ന്നു കയറലും ഒക്കെ കണ്ടാല്‍ " ഈ പണ്ടാരം താഴെ വീഴുമോ, ദൈവമേ ?" എന്ന് ആരും ചിന്തിച്ച്  പോവും. കവുങ്ങിന്റെ മുകളില്‍ കയറി മുറിച്ചെടുത്ത അടക്ക കുല താഴേക്ക്‌ ഒരു ഏറു ആണ് . അത് താഴെ നിന്ന് രഘു ഒരു ചാക്ക് വീശി പിടിക്കും. (ചാക്കിട്ടു പിടുത്തം അല്ല - വീശി പിടുത്തം) ഒറ്റ അടക്ക പോലും പുറത്തു പോവില്ല. എല്ലാം ചാക്കില്‍ തന്നെ ഉണ്ടാവും. ഇങ്ങനെ പറമ്പിലെ എല്ലാ കവുങ്ങുകളിലെയും അടക്ക പറിച്ചതിന് ശേഷം ആദ്യം കയറിയ കവുങ്ങിന്റെ തൊട്ടു ഇപ്പുറത്തുള്ള കവുങ്ങിന്റെ താഴെ എത്തിയെ ലത്തീഫ് നിലം തൊടൂ. 
      ലത്തീഫ് ഇങ്ങനെ ഒക്കെ ഉഷാര്‍ ആയി നടക്കുന്ന കാലത്താണ് സൈക്കിള്‍ ചവിട്ടാന്‍ പടികണം എന്ന ചിന്ത തലയില്‍ കയറുന്നത്. സൈക്കിള്‍ വാടകയ്ക്ക് കൊടുക്കുന്ന കട ഒരെണ്ണം പുതിയത് നാട്ടില്‍ വരികയും ചെയ്തു, അനിയന്‍ ചെട്ടന്റെത് ആണ്  ആ ഒരെണ്ണം. സൈക്കിള്‍ വാടകക്കെടുത്തു കയറി ഇരുന്നു ലത്തീഫ് ചവിട്ടുന്നു - പഠിക്കുക ആണ് എന്നോര്‍ക്കണം- ഇറക്കം ഇറങ്ങി ലത്തീഫ് വരുന്നു.  താഴെ നിന്ന് നടന്നു കയറ്റം കയറി ചന്ദ്ര ശേഖരന്‍ നായര്‍ നടന്നു വരിക ആണ്.  നായര്‍ ആകെ ഉള്ള ഒരു ഏക്കറില്‍ നമ്മുടെ 'ജോസേട്ടന്‍ ' നെ കൊണ്ട് ലൈന്‍ ഒക്കെ അടിപ്പിചു റബര്‍ തൈകള്‍ ഒക്കെ വെച്ച്  നോക്കി വളര്‍ത്തി വരിക ആണ്. കയറ്റം കയറുമ്പോള്‍ നായരും
ദൂരെ സൈക്കിള്‍ സീറ്റില്‍ ഇരുന്നു വരുന്ന ലത്തീഫ് നെയും കാണുന്നുണ്ട്. ' ഇവന്‍ പെട്ടെന്ന് പഠിച്ചല്ലോ' എന്ന് ചിന്തിക്കുകയും ചെയ്തു. ലത്തീഫ് ആവട്ടെ നായരെ മാത്രം നോക്കി ബ്രേക്ക്‌ പിടിക്കാന്‍ പോലും മറന്നു പോയി. " മാറ്" എന്ന് പറയണം എന്നുണ്ട് പക്ഷെ നാണക്കേട്‌ ഓര്‍ത്തു പറഞ്ഞില്ല. 
   അടുത്ത സീനില്‍ കാണുന്നത് ലത്തീഫ് ന്റെ സൈക്കിള്‍ ന്റെ ഹാന്റിലില്‍ 'കാലന്‍ കുട' തൂക്കി ഇട്ടിരിക്കുന്നത് പോലെ സഞ്ചരിക്കുന്ന നായരെ ആണ്. ഇറക്കം തീരുന്നിടത്തുള്ള കലുങ്കും കടന്ന് തോട്ടില്‍ വീണു രണ്ടു പേരും. സൈക്കിള്‍ ന്റെ മുന്നിലത്തെ  വീല്‍ ആവട്ടെ  ഏതാണ്ട് 8 പോലെ ആയി. വീണിടത്ത് നിന്നും രണ്ടാള്‍ക്കും എണീക്കാന്‍ പറ്റുന്നില്ല. തൊട്ടടുത്ത അങ്ങാടിയില്‍ നിന്നും ഓടി കൂടിയ ആളുകള്‍ രണ്ടാളെയും താങ്ങി എടുത്തു നമ്മുടെ ഡോ. പട്ടാളം തങ്കപ്പന്‍ നായരുടെ അവിടേക്ക് കൊണ്ട് പോയി. ഡോക്ടര്‍ ആവട്ടെ അന്ന് ശബരിമല ദര്‍ശനത്തിനു പോയിരുന്നു. അങ്ങനെ അടുത്ത ആശുപത്രിയിലേക്ക് ജീപ്പ് വിട്ടു. അവിടത്തെ ഡോക്ടര്‍ ആവട്ടെ 'രൂപ താ' യുടെ കീഴില്‍ ഉള്ള ഒരു 'സ്വാശ്രയ മേഡി ക്കല്‍ ' കോളേജില്‍ പഠിച്ചിറങ്ങിയ ഒരു യുവ കോമളന്‍ ആയിരുന്നു. രണ്ടാളെയും പരിശോധിച്ചു. നായരുടെ രണ്ടു വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. അത് വെച്ച് കെട്ടാനായി നേഴ്സ് നെ ഏല്പിച്ചു. അടുത്തത് ലത്തീഫ് ന്റെ ഊഴം. വലതു കാലിനു ഒടിവുണ്ടായിരുന്നു. കുറെ ചോരയും പോയിരുന്നു. ഡോക്ടര്‍ ചോദിച്ചു. " കുറച്ചു കൂടി നേരത്തെ കൊണ്ട് വരണ്ടായിരുന്നോ? 
കുറെ രക്തം പോയല്ലോ." കേട്ട പാതി കേള്‍ക്കാത്ത പാതി ഒപ്പം ഉണ്ടായിരുന്ന ഉത്തമന്‍ പറഞ്ഞു " വീണു കഴിഞ്ഞിട്ടല്ലേ" കൊണ്ട് വരന്‍ പറ്റു??" ഡോക്ടര്‍ ഒന്നും മിണ്ടിയില്ല. ലത്തീഫ് ന്റെ കാലിനും പ്ലാസ്റ്റര്‍ ഇടണം എന്ന് പറഞ്ഞു; പോരാതെ രണ്ടാളെയും 'നിര്‍ബന്ധമായും അവിടെ കിടക്കണം ' എന്നും തീര്‍ത്തു പറഞ്ഞു. ചന്ദ്ര ശേഖരന്‍ നായരെ വെച്ച് കെട്ടൊക്കെ കഴിഞ്ഞു ഒരു ബെഡില്‍ കിടത്തി. തൊട്ടപ്പുറത്ത് ബെഡില്‍ പ്ലാസ്റ്റര്‍ ഒക്കെ ഇട്ടു ലത്തീഫും. 
   ലത്തീഫിനെ ബെഡില്‍ കിടത്തിയ പാടെ മനസ്സില്‍ തട്ടി നായര്‍ പറഞ്ഞു " നിന്റെ കുറ്റമല്ല മോനെ.. നീ ഇറക്കം ഇറങ്ങി വരുന്ന കണ്ടപ്പോള്‍ ഞാന്‍ ആ കലുങ്കിന്റെ താഴേക്കു ഇറങ്ങി നില്കണമായിരുന്നു. അത്രയ്ക്ക് ദൂരെ കാഴ്ച്ച ഉണ്ടായില്ല.."

3 അഭിപ്രായങ്ങൾ:

  1. ഓടീം ചാടീം വരുമ്പോ നോക്കീം കണ്ടും നില്‍ക്കണം...അല്ലേ?

    സൈക്കിളിന്റെ ഹാന്‍ഡില്‍ബാറിലെ “കാലന്‍ കുട” ജോറായി.

    മറുപടിഇല്ലാതാക്കൂ
  2. ചിരിച്ചു..

    പോരട്ടെ, വായിക്കാന്‍ തോന്നുന്ന എഴുത്ത്, ലളിതവും.

    മറുപടിഇല്ലാതാക്കൂ
  3. ഇന്നാ കണ്ടത് ..!
    ദൂരകാഴ്ച്ചയുടെ ഒരു പ്രശ്നം..!

    മറുപടിഇല്ലാതാക്കൂ

സംഭാവന കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരം ആവും നിങ്ങളുടെ അഭിപ്രായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...