എന്റെ ബ്ലോഗ് പട്ടിക

2011, ഏപ്രിൽ 1, വെള്ളിയാഴ്‌ച

"കരയുന്ന കല്‍വിളക്ക്‌ "


            കഥ വായിച്ചു തുടങ്ങുന്നതിനു മുന്‍പ് ഒരു നിമിഷം മുന്‍കാലങ്ങളിലെ ഉത്സവ പറമ്പ് കളെയും അവിടങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗം, നൃത്തം, ഗാനമേള, ബാലെ തുടങ്ങിയവയും ദയവായി ഒന്ന് ഓര്‍മയിലേക്ക് കൊണ്ട് വരിക.
       ഞങ്ങളുടെ നാട്ടില്‍ ധാരാളം കലാകാരന്മാര്‍ ഉണ്ടായിരുന്നു (ഇന്നും ഉണ്ട്). 'യഥാര്‍ത്ഥ കലാകാരന്‍ എന്നും കഷ്ടപ്പാടിലായിരിക്കും' - (ക ട് . അഴകിയ രാവണന്‍ ) എന്നുള്ളത് കൊണ്ട് അതൊക്കെ ഉപേക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരാവുന്നു എന്ന് മാത്രം. അന്നൊക്കെ ഉത്സവ പറമ്പുകളെ അടക്കി വാണിരുന്നത്‌ കഥാ പ്രസംഗം അവതരിപ്പിച്ചിരുന്ന 'കാഥികര്‍ ' ആയിരുന്നു. ശ്രീ . സാംബശിവന്‍ മുതല്‍ തുടങ്ങുന്നു ആ നിര.
        വയണക്കുടി ജോര്‍ജ്ജേട്ടന്റെ മക്കളില്‍ മൂന്നാമന്‍ ആയിരുന്നു ജോയി. കുറച്ചൊക്കെ കലാവാസന ഉള്ള ആളായിരുന്നു. വലിയ കുഴപ്പം ഇല്ലാതെ പാട്ടൊക്കെ പാടുമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും പ്രത്യേകിച്ച് ജനത വായന ശാലയിലെ സായാഹ്ന സദസ്സും പ്രോത്സാഹിപ്പിച്ചിരുന്നു ജോയി ഉള്‍പ്പടെ ഉള്ള കലാകാരന്‍മാരെ. ഉദാഹരണത്തിന് രാവിലെ വേലയുധേട്ടന്റെ കടയില്‍ വന്നു ചായ കുടി ഒക്കെ കഴിഞ്ഞാല്‍ വായന ശാലയില്‍ വന്നിരുന്നു പാട്ട് പാടുമായിരുന്നു. വൈകുന്നേരം ആണെങ്കില്‍ എല്ലാരും വട്ടം കൂടും ജോയിയും ബാബു ക്കുട്ടിയും കൂഒടെ കൂടിയാല്‍ പിന്നെ മേശമേല്‍ താളമിട്ടു അതൊരു ഗാനമേള ആയി മാറും. അല്പം ഇരുട്ടിയാല്‍ സപ്ലൈ ചെയ്യപ്പെടുന്ന അച്ച്ച്യുതേട്ടന്‍ വക ഐറ്റത്തിന്റെ 'മേന്മ' അനുസരിച്ചാണ് പാട്ടുകളുടെ സെലക്ഷന് .. അത് പാതി രാത്രി വരെ നീണ്ടു നില്‍ക്കും. പലപ്പോഴും നാട്ടിലെ ഏതെങ്കിലും സുന്ദരിയുടെ കല്യാണം ഒക്കെ ആണെങ്കില്‍ പിന്നെ ആകെ ശോക ഗാന മയം ആവും.. 'സന്യാസിനിയും' മറ്റും അവിടെ നിറഞ്ഞു നില്‍ക്കും. അതൊക്കെ പറഞ്ഞു പാടിക്കാന്‍ ഏതെങ്കിലും നിരാശ കാമുകന്മാര്‍ ഉണ്ടാവും. പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ല. അതൊക്കെ അങ്ങനെ ഒക്കെ ആണ്. നാട്ടിലെ സുന്ദരി നാട് വിടുമ്പോള്‍ ഉള്ള ഒരു സങ്കടം അത്ര മാത്രം...
       ഇതൊക്കെ ഇങ്ങനെ തുടരുന്ന കാലത്താണ് ഒന്ന് വളരാനുള്ള ഒരു ആഗ്രഹം ജോയിയുടെ ആഗ്രഹം മുള പൊട്ടുന്നത്‌. ആള്‍ കഥാ പ്രസംഗത്തിന്റെ ലോകത്ത് എത്തുന്നത്. ചന്ദ്രേട്ടനും ജോസേട്ടന്‍ മാരും ഒക്കെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'വാഴക്കുലയും' 'രമണനും' ഒക്കെ ചെറിയ ചെറിയ കഥാ പ്രസംഗങ്ങള്‍ ആയി ഞങ്ങളുടെ നാട്ടില്‍ അവതരിച്ചു. വായന ശാല വാര്‍ഷികം ഒക്കെ ആയതു കൊണ്ടും സ്വന്തം നാട്ടുകാരായത് കൊണ്ടും ജനം കാര്യമായി ഒന്നും പ്രതികരിച്ചിരുന്നില്ല. അങ്ങനെ ചെറിയ പേരൊക്കെ ആയി ജോയിക്ക്. എന്നാല്‍ ജോയി എന്നാ പേരിനു ഒരു ലുക്ക്‌ ഇല്ല എന്ന് ഏതോ 'അഭ്യുദയകാംക്ഷികള്‍ ' പറഞ്ഞത് കൊണ്ട് " ഇനിയുള്ള നോട്ടീസ് കളില്‍ " സുപ്രസിദ്ധ കാഥികന്‍ എം. ജെ . ചിറ്റാര്‍ " എന്ന് പേര് വെക്കണം എന്ന് ആള്‍ നിര്‍ബന്ധം പിടിക്കാനും തുടങ്ങി. അതിനും പുറമേ ഇനി ഒരു സ്വന്തം കഥ അവതരിപ്പിക്കണം എന്ന ആവശ്യവും ശക്തമായി. അങ്ങെനെ ജോയി സ്വന്തമായി രചിച്ചു അവതരിപ്പിക്കാന്‍ തയ്യാറായ കഥക്ക് ഇട്ട പേരാണ് 'കരയുന്ന കല്‍വിളക്ക്‌' ജോയി യുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റുള്ളവരും.
      അങ്ങനെ ഉത്സവ സീസണ്‍ വന്നു. ഞങ്ങളുടെ നാട്ടുകാര്‍ നാട്ടിലെ കലാകാരന്മാരെ ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ഒരു അവസരം നല്കാന്‍ വായനശാല കമ്മറ്റി തീരുമാനിച്ചു വായനശാലയുടെ ബാനറില്‍ തന്നെ കലാവേദി രൂപീകരിച്ചു. ഗായികയായ ഷീല, നര്‍ത്തകി ആയ സോയ എന്നിവരൊക്കെ ആണ് പ്രധാന താരങ്ങള്‍ . എല്ലരുടെയും റിഹേര്‍സല്‍ ഒക്കെ ആയി ആകെ മേളമായിരുന്നു. തൊട്ടപ്പുറത്തെ സുബ്രന്റെ കടയില്‍ നിന്നും ഓംലെറ്റ് ഉം കാപ്പിയും ഞങ്ങള്‍ക്കും പിന്നെ സീനിയെര്‍ സിന് അച്ച്ച്യുതേട്ടന്‍ വക വാറ്റും ഓംലെറ്റ് ഉം ആകെ പൊടി പൂരം.
        തൊട്ടപ്പുറത്തെ നാട്ടും പുറത്തെ ഉത്സവത്തിനു ഈ സംഘത്തിന്റെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ശ്രീധരേട്ടന്റെ ഉത്സാഹത്തില്‍ ഒരു അവസരവും കിട്ടി. ഷീലയുടെ പാട്ടും സോയയുടെ ഡാന്‍സ്ഉം എം ജെ ചിറ്റാര്‍ ന്റെ കഥാ പ്രസംഗവും ആയിരുന്നു പ്രധാന ഐറ്റംസ്. ഹാര്‍മോണിയം വായിച്ചിരുന്നത് ബാബുക്കുട്ടിയും തബല കൈകാര്യം ചെയ്തിരുന്നത് ശാരങ്ങധരനും സിമ്പല്‍ പുഷ്പാങ്ങദനും ആയിരുന്നു. അന്നൊക്കെ പശ്ചാത്തലത്തില്‍ പാട്ട് കേള്‍പിച്ച്ചിട്ടു അതനുസരിച്ച് നൃത്തം ചെയ്തിരുന്നത് തെരുവ് സര്‍ക്കസ് കാര്‍ മാത്രമായിരുന്നു, " റെക്കോര്‍ഡ്‌ ഡാന്‍സ് " എന്നായിരുന്നു ആ ഐറ്റത്തിന്റെ പേര്. ഇന്നത്‌ "സിനിമാറ്റിക് ഡാന്‍സ് " എന്ന പേരില്‍ ഒരു മഹാ സംഭവം ആയിരിക്കുന്നു. കാലം വരുത്തിയ മാറ്റം(?).
         വീണ്ടും നമ്മുടെ സ്റ്റേജ് ലേക്ക് . ഷീലയുടെ പാട്ടിനും  സോയയുടെ ഡാന്‍സ് നും വായന കഴിഞ്ഞപ്പോളെക്കും ബാബുക്കുട്ടിയും ശാരങ്ങധരനും മറ്റുള്ളവരും ഒരു പരുവം ആയിരുന്നു, കണ്ടിരുന്ന ജനങ്ങളും. കഥാ പ്രസംഗത്തിനും ശേഷം ഉള്ള 'ബാലെ' കാണാന്‍ ആയിരുന്നു ജനത്തിനു താല്പര്യം. അന്നൊക്കെ 'ബാലെ' ഉന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര 'ബാലെ' ആയിരുന്നു. കുഞ്ഞു കുട്ടി പരാഥീനങ്ങള്‍ ഒക്കെ സ്റ്റേജ് ന്റെ മുന്‍പില്‍ തന്നെ ഉണ്ടാവും..
    "അടുത്തതായി സുപ്രസിദ്ധ കാഥികന്‍ എം ജെ ചിറ്റാര്‍ അവതരിപ്പിക്കുന്ന കഥാ പ്രസംഗം .." അനൌണ്‍സ് മെന്റ് എത്തി. ജോയിയും കൂട്ടരും സ്റ്റേജ് ഒക്കെ സെറ്റ് ആക്കി. ഹാര്‍മോണിയം , തബല, സിമ്പല്‍ ഒക്കെ സെറ്റ് ചെയ്തു. കര്‍ട്ടന്‍ ഉയര്‍ന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്‍പായി ജോയി ഒരു ധൈര്യത്തിന് വേണ്ടി രണ്ടു -മൂന്ന് നില്പന്‍ അടിച്ചിരുന്നു - അതൊരു പതിവാണ് - 'എന്നാലെ ഒരു ഹരമുള്ളു' എന്നാണ് അതിനു പറഞ്ഞിരുന്ന ന്യായം. കഥാപ്രസംഗം തുടങ്ങി, അവതരണ ഗാനം പതുക്കെ മുഴങ്ങി. അവസാനം
  "പ്രിയമുള്ളവരേ ഞാനിന്നിവിടെ പറയുന്ന കഥയുടെ പേരാണ് കരയുന്ന കല്‍വിളക്ക്‌ " - പറഞ്ഞു തീര്‍ന്നതും ഹാര്‍മോണിയം , തബല, സിമ്പല്‍ ഒക്കെ ഒരുമിച്ചു മുഴക്കണം എന്നാണ്. പക്ഷെ ബാബുക്കുട്ടി ഹാര്‍മോണിയം മാത്രമേ വായിച്ചുള്ളൂ. ശാരങ്ങധരനും സിമ്പല്‍ അടിക്കേണ്ട പുഷ്പാങ്ങദനും കൂടി ഫ്ലാസ്കില്‍ നിന്നും കട്ടന്‍ കാപ്പി ഒഴിക്കുക ആയിരുന്നു. ജോയി വെള്ളപ്പുറത്ത് ആണെന്നും ഇത്ര എളുപ്പത്തില്‍ അവതരണ ഗാനം പാടി തീര്‍ക്കും എന്നും അവരോര്‍ത്തില്ല. ജോയി അവരെ രൂക്ഷ മായി ഒന്ന് നോക്കി. രണ്ടാളും വിരണ്ടു പോയി.. വീണ്ടും       "പ്രിയമുള്ളവരേ ഞാനിന്നിവിടെ പറയുന്ന കഥയുടെ പേരാണ് കരയുന്ന കല്‍വിളക്ക്‌ ". അപ്പോളും പുഷ്പാങ്ങദന്‍ സിമ്പല്‍ അടിക്കാന്‍ മറന്നു പോയി. ഉടനെ ജോയി മൈക്ക് ഓഫ്‌ ചെയ്യാതെ തന്നെ " അടിയെടാ #@$%@ സിമ്പല്‍ ; അല്ലെങ്കില്‍ വണ്ടി കൂലിക്ക് തെണ്ടേണ്ടി വരും" എന്ന് ഒറ്റ അലര്‍ച്ച ആയിരുന്നു. ഉത്സവ കമ്മറ്റി കാരുടെ കയ്യില്‍ നിന്നും കാശ് കിട്ടാതെ വന്നാലുള്ള അവസ്ഥ ഓര്‍ത്തു പെട്ടെന്നങ്ങ് പറഞ്ഞു പോയതാണ്.
      ഇത് കേട്ടതും ബഹു ജനം ഒന്നാകെ കൂവി. അതോടെ ജോയിയുടെ സകല നിയന്ത്രണവും വിട്ടു. വീണ്ടും കൂവുന്നവരോടായി "എന്തെടാ ചെളുക്കകളെ കൂവുന്നത് എന്റെ കാശിങ്ങു തന്നാല്‍ ഞാനങ്ങു പോയേക്കാം...." ബാക്കി കാര്യം പറയണോ??..സ്വന്തം നാട്ടുകാര്‍ക്കുള്ള മയമൊന്നും അടുത്ത നാട്ടുകാര്‍ക് ഉണ്ടാവണം എന്നില്ലല്ലോ .. ആ നാട്ടിലെ യുവ ജനത അന്ന് ബാലെ പോലും നടത്താന്‍ വിട്ടില്ല എന്ന് പറയപ്പെടുന്നു.. കുറച്ചു ദിവസം കഴിഞ്ഞാണ് പിന്നെ ജോയിയെ ജനത വായന ശാലയില്‍ പോലും കണ്ടത്...
      ഞങ്ങളുടെ കലാവേദി അവിടെ തന്നെ മുരടിച്ചു പോയി കാണും എന്ന് നിങ്ങള്‍ ചിന്തിച്ചോ? 'ഇല്ല' പ്രിയമുള്ളവരേ.. ഒരു ഫിനിക്സ് പക്ഷിയെ പോലെ അത് ഉയര്‍ത്ത് എണീറ്റു.. കഥകള്‍ പിന്നാലെ വരും ...
           ഒരു കാര്യം കൂടി: ചില്ലറ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ഇതിലെ മിക്ക കഥാപാത്രങ്ങളും ഇപ്പോളും ജീവിച്ചിരിക്കുന്നു. നിലമ്പൂരിന്റെ പരിസരങ്ങളില്‍ . വേണം എന്നുള്ളവര്‍ക്ക് പരിചയപ്പെടാം...

8 അഭിപ്രായങ്ങൾ:

  1. നല്ല രസികന്‍ സംഭവം.ഇനിയും ഇനിയും പോരട്ടെ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ഏപ്രിൽ 2 6:17 PM

    പരിപാടി ഏതായാലും ഗംഭീരം തന്നെയായിട്ടുണ്ട്.
    പണ്ട് ഞങ്ങളുടെ നാട്ടിലും നടന്നിട്ടില്ലേ ഇതുപോലൊന്നെന്നൊരു സംശയം.

    മറുപടിഇല്ലാതാക്കൂ
  3. ഈ സംഗതികൾ മിക്കയിടത്തും അരങ്ങേറിയിട്ടുള്ളതാണെങ്കിലും അവതരിപ്പിച്ച രീതിയാൽ സംഭവം പൊടീപൊടിച്ചു

    മറുപടിഇല്ലാതാക്കൂ
  4. പരിപാടി ഗംഭീരം ആവട്ടെ. സംഭവന ചുരുക്കുന്നില്ല. ക്ലബ്ബും കളികളും
    കലാപരിപാടികളുമായി കഴിഞ്ഞ കാലം തന്നെ സുഖകരമായത്.

    മറുപടിഇല്ലാതാക്കൂ
  5. pazhayakala ormakal palathum orkkan nalla avasaramanu thankalude ee katha,Nannakunnudu. Njangalude nattil oru saleemine enikku orma varunnu.Ayalku stagil prasangikkan valiya agraham......Avasaanam mike off cheyendi vannu, sambhavam nadannathu thanne.
    Keep Going Ajayan

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം ആശംസകള്‍http://swarnalipi.blogspot.com/

    മറുപടിഇല്ലാതാക്കൂ

സംഭാവന കൂമ്പാരം ആവുമ്പോള്‍ പരിപാടി ഗംഭീരം ആവും നിങ്ങളുടെ അഭിപ്രായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു...